വാഷിങ്ടൻ ∙ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് 2018ൽ ഏകപക്ഷീയമായി പിൻമാറിയ യുഎസ് നടപടിയോടെ ആരംഭിച്ച സംഭവവികാസങ്ങളാണ് ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിൽ വീഴ്ത്താൻ തക്കവിധം വൈരത്തിന് യുഎസിന് പ്രേരകമായത്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ വടക്കൻ ബഗ്ദാദിൽ വ്യോമാക്രമണത്തില്‍ ഇറാന് പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടതോടെ മധ്യപൂർവദേശത്ത് യുഎസ്–ഇറാൻ സംഘർഷം പുതിയ തലത്തിൽ എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്.