ജെയിംസ് വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇത്രയും മികച്ചതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഇം കെ ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങൾ, ചെറിയ ഉപഗ്രഹങ്ങൾ, ഗാലക്‌സികൾ എന്നിവയ്‌ക്കൊപ്പം അതിന്റെ വിശദാംശങ്ങൾ ഒരു ചിത്രത്തിൽ കാണാൻ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും ഇം കെ ഡി പാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രോപരിതലത്തില്‍ പകല്‍ സമയം 127 ഡിഗ്രി സെല്‍ഷ്യസാണ് താപ നില. എന്നാല്‍ രാത്രി സമയങ്ങളില്‍ -173 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഒരു താവളം ഒരുക്കുക ഇതുവരെ സാധ്യമായിരുന്നില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന കുഴികള്‍ക്ക് 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു
10,000 വജ്രങ്ങള്‍ ഖനനം ചെയ്യിതെടുക്കുമ്പോള്‍ കേവലം ഒരെണ്ണം മാത്രമേ പിങ്ക് നിറത്തില്‍ ലഭിക്കൂ. അതിനാലാണ് പിങ്ക് വജ്രത്തെ അപൂര്‍വ ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വജ്രങ്ങള്‍ ലേലം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നതും ഇതിന് പ്രിയമേറുന്നതിന് കാരണമാകുന്നു.
ഇതിന്റെയൊക്കെ ഫലമായി സാധാരണ ശരീര ഭാരത്തേക്കാള്‍ അഞ്ചിരട്ടിയോളം ഭാരം ഭൂമിയില്‍ തിരിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവപ്പെടും. അതുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സഞ്ചാരികളെ വീല്‍ചെയറിലേക്ക് മാറ്റുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക.
മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി.
പൂർണ്ണ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂണെന്ന് വിളിക്കുന്നത്. ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത സ്ഥലത്തെ "പെരിജീ" എന്ന് വിളിക്കുന്നു. പൂർണ്ണചന്ദ്രൻ പെരിജിയിൽ ദൃശ്യമാകുമ്പോൾ, പൂർണ്ണചന്ദ്രനെക്കാൾ അല്പം തെളിച്ചമുള്ളതും വലുതുമായാണ് കാണപ്പെടുക. സൂപ്പർമൂണിനെയും, സാധാരണ ചന്ദ്രനെയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാറില്ല. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.
പ്രായം, ലിംഗം, വിദ്യാഭ്യാസം, വംശം, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ ഉള്‍പ്പെടെയുളള വിവിധ ഘടകങ്ങള്‍ ഇഴകീറി പരിശോധിക്കുമ്പോഴും മാംസാഹാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്യാഹാരികളില്‍ പതിമൂന്ന് ബയോമാര്‍ക്കറുകള്‍ വളരെ കുറവാണെന്ന് പഠനത്തിലൂടെ വ്യക്തമായി.
ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ 'ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ' പ്രധാനഭാഗം 'ടിയാന്‍ഹെ മൊഡ്യൂളി'ൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.