കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതായും മന്ത്രികൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്. 87.94 ശതമാനമാണ് വിജയം. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണ 4,46,471 കുട്ടികളാണ് പ്ലസ് ടൂ പരീക്ഷ എഴിതിയത്. 28,565 വിദ്യാര്‍ത്ഥികളാണ് /വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തില്‍ പരീക്ഷ എഴുതിയത്.
ജൂലൈ 31നകം സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്നും കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പരീക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ഹര്‍ജിയില്‍ കോടതി സ്വയം വിധി പ്രസ്ഥാവിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ റദ്ദാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കാക്കനാട് ഗവ. പ്രസില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ഷോര്‍ണൂര്‍ ബുക്ക് ഡിപ്പോയില്‍ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം അച്ചടിച്ച പുസ്തകങ്ങള്‍ കെട്ടി കിടക്കുന്നതിനാല്‍ ഇത്തവണ അച്ചടിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയും.
നേരത്തേ നല്‍കിയ അപേക്ഷകള്‍ക്ക് പുറമേ പുതുക്കിയ തുക ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 190 രൂപയില്‍ നിന്ന് 500 രൂപയാക്കി സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തി.