ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും.
"മഹാരാജന്‍, ഇത് കുടിയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ഒരു ചോദ്യം ചോദിയ്ക്കട്ടെ, ഇപ്പോള്‍ വെള്ളം ദുര്‍ല്ലഭമാണെന്ന് കരുതുക, ഒരു കപ്പ് വെള്ളത്തിന് അങ്ങ് എന്ത് വില കൊടുക്കും?" ''എന്റെ സാമ്രാജയത്തിന്റെ പാതി കൊടുക്കും'' - ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് മറുപടി പറഞ്ഞു.
"എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന് ആലോചിക്കുന്നത്
അടുപ്പെരിയുന്ന വെളിച്ചത്തിൽ വിയർപ്പിൽ കുളിച്ച മുഖവും കത്തുന്ന ചോരക്കണ്ണുകളുമുള്ള അപ്പൻ തിരിഞ്ഞുനടന്നത് ചുമരിലെ നിഴലിൽ കണ്ടു. നടന്നുവന്നതിൻറെ ക്ഷീണത്തിൽ, രൂപക്കൂടിനുതാഴെ വീട്ടിത്തടികൊണ്ടു പണിത കസേരയിൽ ചാരിയിരുന്ന് പാളവിശറികൊണ്ടു വിയർപ്പാറ്റുകയാണപ്പൻ, അരിക്കാലാംമ്പുവിളക്കിനു ചുറ്റും ഇയ്യലുകൾ പാറുന്നുണ്ട്. ചെലപ്പം ദുഃഖവെള്ളിക്കു മഴപെയ്യാനാകും
കഴിഞ്ഞ വര്‍ഷം ഒരു ബു ബോനിക് പ്ലേഗ് ഗര്‍വാളിലെ ജനതയെ ആകെ തുടച്ചു നീക്കി. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ എല്ലാ ജീവനുകളും അതില്‍ പൊലിഞ്ഞുപോയി. അയാള്‍ കാണുന്ന പച്ചയും മഞ്ഞയും നിറമുള്ള കടുകുപാടങ്ങളില്‍ കടുക് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുന്നത് അത് പ്ലേഗിനുമുമ്പ് നട്ടതുകൊണ്ടാണ്. വിളവെടുക്കാന്‍ പക്ഷേ ഗ്രാമത്തില്‍ ആരും അവശേഷിച്ചിരുന്നില്ല. അവശേഷിച്ച കുറച്ചാളുകള്‍ മലമ്പ്രദേശത്തെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളിലേക്ക് പോയി. ഇരുട്ടുവീണു തുടങ്ങിയിരുന്നു. രാത്രിയാവുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ വീട്ടുമുറ്റത്ത് നിന്നു
നേരം തെറ്റിയാണെങ്കിലും തന്നെയും അയാൾ കൊണ്ടുപോവുകയാണ്. കൂടുതൽ നല്ല ആ ഇടത്തിലേക്ക്... നിറയെ പുല്ലുകളുള്ള പച്ചത്തുരുത്തിലേക്ക്...ആലോചനകളോടെ പോത്ത് നടന്നു. നേരം മയങ്ങി. പരിസരത്തെ ജാറപ്പുരയിൽ എരിയുന്ന കുന്തിരിക്കപ്പുകമണം പരിലസിച്ച അന്തരീക്ഷം. അരണമരത്തിലിരുന്ന് അപലക്ഷണം പോലെ കുത്തിചൂളാൻ കരഞ്ഞു.
ഇവിടുത്തെ മഹാഭൂരിപക്ഷം ആണുങ്ങളുടെയും സ്വഭാവമാണിതെന്നറിയുന്നതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. പെണ്ണുങ്ങൾ സംസാരിക്കുന്നതവർ കേട്ടതായേ നടിക്കില്ല. ചെയ്യുന്ന ജോലി അങ്ങനെ തന്നെ തുടരും. ഇനി തന്റെ ഒച്ച വെളിയിൽ വരാഞ്ഞിട്ടാണോയെന്നുപോലും നമ്മൾ സംശയിച്ചുപോകും.