കരുണ അടിച്ചമര്‍ത്തപ്പെട്ട ജീവല്‍ ശരീരങ്ങളാണ് മനുഷ്യന്‍റേത്. അടിച്ചമര്‍ത്തപ്പെടുന്ന ഈ കരുണയുടെ വീര്‍പ്പുമുട്ടല്‍ പലപ്പോഴും ഹിംസാത്മകമായാണ് പുറത്തുവരിക. അതുകൊണ്ടുതന്നെ ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന ബഷീറിന്റെ കഥാപാത്രങ്ങളോട് നമുക്ക് സഹതാപമേ തോന്നുകയുള്ളു. ക്രൂരതകൊണ്ട് നമ്മുടെ വെറുപ്പ് സമ്പാദിക്കുന്ന വില്ലന്മാരെ നാം ബഷീറിന്റെ കഥാപ്രപഞ്ചത്തില്‍ കാണാറില്ല
കെട്ടുകാഴ്ചകളെ ആഘോഷിക്കുന്ന നമ്മുടെ പോസ്റ്റ്മോഡേൺ കുത്തൊഴുക്കിൽ നിന്ന് ക്ഷേമ കരചേർന്നുനിൽക്കുന്നു. ഫോട്ടോഗ്രഫിക് കാഴ്ച്ചയിൽ തുടർജീവിതം കണ്ടെത്തുന്ന, ആത്മനഷ്ടം വന്ന നമ്മുടെ ജീവിതത്തോട്, പഴയതെന്ന് തോന്നിയേക്കാവുന്ന മൂല്യസങ്കല്പങ്ങളുടെ ഉള്ളുറപ്പുകൊണ്ട് ക്ഷേമയുടെ കവിത പ്രതികരിക്കുന്നു. ഇങ്ങിനെ തന്റെ ഉൾവലിവുകളെ അകലം പാലിക്കാനുള്ള അടവും തന്ത്രവുമായി പരിണമിപ്പിക്കുന്നു
എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം
നോവലിൽ കാദംബരി ബാക്കിവെക്കുന്നത് ഉൻമാദം നിറഞ്ഞ 'ഭ്രാന്തിന്റെ മഞ്ഞ' ആണെങ്കിലും വാസ്തവത്തിൽ ഇതിൽ നിറയെ ചുവപ്പാണ്. ആർത്തവ രക്തത്തിന്റെ, പ്രസവത്തിന്റെ, മരണത്തിന്റെ കട്ടച്ചുവപ്പ്. അതുകൊണ്ടുതന്നെ പുസ്തകം അടച്ചുവെച്ചാലും മനസ്സ് പിന്നെയും ജീവൻ കൊതിച്ച് തുടിച്ചുകൊണ്ടേയിരിക്കും
യൂസഫലി കേച്ചേരി, ഒ .എന്‍. വി, സച്ചിദാനന്ദന്‍, വേണു വി ദേശം എന്നിവരുടെ കവിതകളാണ് ഉമ്പായി ഗസലുകളാക്കി അവതരിപ്പിച്ചത്. ഉമ്പായി ഈ കവിതകള്‍ക്ക് പുതിയ ഭാവതലം നല്‍കി. അദ്ദേഹത്തിന്‍റെ ആലാപനമാണ് അതിനെയെല്ലാം ഗസലുകളാക്കി മാറ്റിയതെന്ന് പറയാം. അല്ലാതിരുന്നെങ്കില്‍ അവ വെറും കവിതകളായി മാത്രം നിലനില്‍ക്കുമായിരുന്നു
സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു. 'പരിപ്പ് മുറിക്കുന്ന കത്തി', 'പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല
ഒരേ പാളത്തിൽ ഓടിയോടി മടുത്ത് മടുത്ത് പണ്ടാരടങ്ങിയപ്പോൾ കട്ടക്കണ്ടങ്ങളിലേക്കും ഉപ്പന്റെ കൂവലിലേക്കും കൊല്ലപ്പുരയിലേക്കും മീൻകാരൻ്റെ കൊട്ടയിലേക്കും പാലത്തിൻ്റെ ചോട്ടിലേക്കും ജൻമാസക്തിയുടെ മറ്റനേകം തെരുവിലേക്കുമിറങ്ങി. കള്ളിമുണ്ടുടുത്ത് മാടിക്കെട്ടി ദിനേശ് ബീഡി വലിച്ചു പുകവിട്ടു. ലൈംഗികദാഹം തീർക്കാൻ പൊതുബോധ ഭാഷയിൽ പറഞ്ഞാൽ 'വ്യഭിചരിച്ചു', ഷാപ്പിൽ കയറി കള്ളു കുടിച്ചു