രാജ്യത്ത് നാണയപ്പെരുപ്പം വീണ്ടും ഉയർന്നു. 2019 ഡിസംബറിലെ കണക്കനുസരിച്ച് നാണയപ്പെരുപ്പം 7.35 ശതമാനമാണ്. നവംബറിലെ നാണയപ്പെരുപ്പ് 5.54 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യമായ 4 ശതമാനം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അവശ്യവസ്തുക്കളുടെ വിലവർദ്ധിച്ചതാണ് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം.
രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തില്‍ നിന്നും 60.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.