ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്കാന് കോടതി ഉത്തരവിട്ടത്.