ഫൈസര്‍ ആസ്ട്ര സെനക്ക കൊവിഡ് വാക്സിനുകളുടെ സംരക്ഷണം ശരീരത്തിന് ആറു മാസം മാത്രമെ ലഭിക്കുകയുള്ളുവെന്ന് പഠനം. രണ്ട് വാക്സിനുകളെയും കുറിച്ച് ബ്രിട്ടനിലെ ZOE കൊവിഡാണ് പഠനം നടന്നത്. ആറ് മാസത്തിന് ശേഷം വാക്സിന്റെ ഫലപ്രാപ്തി കുറയുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസുകൾ വേണമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ആസ്ട്ര സെനക്ക വാക്സിന്റെ ഫലപ്രാപ്തി അഞ്ച് മാസങ്ങൾക്ക് ശേഷം 77% മുതൽ 67% ആയി കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു കോടി ഇരുപത് ലക്ഷം ടെസ്റ്റ് ഫലങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും ശൈത്യകാലത്ത് സംരക്ഷണം 50% ൽ താഴെയാകുമെന്നും ZOE പഠനത്തിൽ കണ്ടെത്തി. അടിയന്തരമായി ചെയ്യേണ്ട ചില വസ്തുതതകളിലേക്ക് പഠനം വിരൽ ചൂണ്ടുന്നുണ്ടെന്ന് ZOE ഡയറക്ടർ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുമ്പോൾ വാക്സിൻ സംരക്ഷണം കുറയുന്നത് കാണാതിരിക്കാന്‍ കഴിയില്ലെന്നും ZOE ഡയറക്ടർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെപ്റ്റംബർ മുതൽ പ്രായമായവർക്കും മറ്റ് ശാരീരിക അവശതകൾ ഉള്ളവർക്കും മൂന്നാമത്തെ ഡോസ് നൽകാൻ ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള കാമ്പെയ്‌ൻ ബ്രിട്ടൺ ആരംഭിച്ചു കഴിഞ്ഞു.