ലോക് ഡൗണില്‍ പുറത്തിറങ്ങുന്നവരെ ബോധവല്‍ക്കരിക്കാന്‍ വ്യത്യസ്ത മാര്‍ഗവുമായി തമിഴ്‌നാട് പോലീസ്. കൊറോണ ഹെല്‍മെറ്റും ധരിച്ചാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കുന്നത്. ചെന്നൈയിലെ ഗൗതം എന്ന കലാകാരനാണ് കൊറോണ ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തത്. 'പൊതുജനം കോവിഡ് -19-നെ അത്ര ഗൗരവമായി പരിഗണിക്കുന്നില്ല. എന്നാല്‍ മറുവശത്ത് പോലീസാകട്ടെ മുഴുവന്‍ സമയവും ആളുകൾ വീട്ടിൽതന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പെടാപാട് പെടുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു ആശയവുമായി ഞാന്‍ വന്നത്' എന്ന് എ.എന്‍.ഐ-ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗതം പറയുന്നു.
കേടായ ഒരു ഹെല്‍മെറ്റും പേപ്പറും ഉപയോഗിച്ചാണ് അദ്ദേഹം കൊറോണ ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുന്നത്. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഹെല്‍മെറ്റ് സഹായകമാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം. തമിഴ്നാട്ടില്‍ മാർച്ച് 28 രാവിലെവരെ 38 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ആറുപേര്‍ വിദേശികളാണ്. ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഭേദമായി ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്.