സംസ്ഥാന അതിര്‍ത്തി കര്‍ണ്ണാടക അടച്ച സംഭവത്തിൽ രമ്യമായ പരിഹാരം കാണണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം അതീവഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ചികിത്സയും ചരക്കുനീക്കവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു. നിലപാട് വിശദീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സാവകാശം തേടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ഇത് സംബന്ധിച്ച് പൊതുതാല്‍പ്പര്യഹര്‍ജി സമർപ്പിച്ചത്. ഈ വിഷയത്തിൽ കോടതി സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
കർണാകടത്തിന്റെ നിലപാട് കാസർകോഡ് ജില്ലയിലെ രോഗികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. കർണാടക വിലക്ക് ഏർപ്പെടുത്തിയ റോഡുകൾ ദേശീയ പാത അതോറിറ്റിയുടെ അധീനതയിലുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്