തിരുവനന്തപുരത്ത് കൊവിഡ്-19ബാധിച്ച മരിച്ച അബ്ദുൾ അസീസിന് രോഗം വന്നത് സമ്പർക്കത്തിലൂടെയെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ബന്ധുക്കളുമായി ബന്ധപ്പെട്ട് അസീസിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ശ്രമിക്കുമെന്നും മന്ത്രി തിരുവന്തപുരത്ത് മാധ്യങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്രായമായവർ വീടുകളിൽ തന്ന പരമാവധി കഴിയണം. ലോക രാജ്യങ്ങളിൽ പ്രായമേറിയവരാണ് പെട്ടെന്ന് മരിച്ചത്. കൊവിഡ് ബാധിച്ചു മരിച്ച രണ്ട് പേർക്കും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻ്റർ വികസപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റിൻ്റെ ട്രയൽ റൺ ഇന്നു മുതൽ ആരംഭിക്കും. ഇതിന്റെ പ്രാഥമിക പരിശോധനഫലം ഐസിഎംആറിന് നൽകും. തുടർന്ന് പരിശോധനാ ഫലം ഐസിഎംആർ അംഗീകരിച്ചാൽ മാത്രമേ റാപ്പിഡ് ടെസ്റ്റ് വ്യാപകമായി ആരംഭിക്കു. വ്യവസായ വകുപ്പും വിവിധ കമ്പനികളെ ബന്ധപ്പെട്ടും എത്രയും പെട്ടെന്ന് വ്യാപകമായി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. റാപ്പിഡ് ടെസ്റ്റുകൾ കിട്ടിയാലും അവ കൃത്യമായ വിവരം നൽകണം എന്നില്ല. എന്നാൽ ചില സാഹചര്യത്തിൽ തുടർച്ചയായി റാപ്പിഡ് ടെസ്റ്റുകൾ നടത്തുകയും വേണ്ടി വരും. എന്തായാലും ഇതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്നും കെ.കെ ഷൈലജ അറിയിച്ചു