തിരുവനന്തപുരം പോത്തന്‍കോട് സമൂഹവ്യാപന സാധ്യത കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റാപ്പിഡ് ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ ഇന്നലെയാണ് ലഭ്യമായത്. പോത്തന്‍കോട് മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള, പ്രത്യേകിച്ച് ജുമാ മസ്ജിദില്‍ നമസ്‌കാരത്തിന് വന്നെത്തിയ ആളുകളെയാണ് കണ്ടെത്താനുള്ളത്. അവരെ കണ്ടെത്തി, അവരുടെ പരിശോധനയും റാപ്പിഡ് ടെസ്റ്റി വഴി നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പരിശോധക സംഘം ഇന്ന് പോത്തന്‍കോട്ടേയ്ക്ക് പോകുമെന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.
കൊറോണ വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐഎംജിയിലും , പോത്തൻകോടുമാണ് ആദ്യം പരിശോധന നടക്കുക.
ശശിതരൂർ എംപി ശ്രമത്തിന്റെ ഫലമായി 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി. രണ്ടായിരം കിറ്റുകൾ കൂടി വരും ദിവസങ്ങൾ ഉടൻ എത്തും. തരൂരിന്റെ എം പി ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവിട്ടാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങിയത്.