കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ-4 ആലപ്പുഴ-2 പത്തനംതിട്ട-1 തൃശ്ശൂർ-1 കാസർകോഡ്-1 എന്നിങ്ങിനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്തു നിന്നും വന്നവരാണ്. 2 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 3 പേർക്ക് സമ്പർക്കം മൂലമാണ് അസുഖം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് അസുഖം ബാധിച്ചവരുടെ എണ്ണം 345 ആയി. ഇവരിൽ 259 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉളളത്.
രോഗികളിൽ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. തൃശൂർ-3 തിരുവനന്തപുരം-3 ഇടുക്കി-2 കോഴിക്കോട്-2 വയനാട്-2 കണ്ണൂർ-1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക്. 140474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 139725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 169 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11986 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 10906 ഫലം നെഗറ്റീവാണ്.സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെ കണ്ടെത്തി. ഇവരിൽ 15 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്ടിക്കും. 300 കിടക്കകളുടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.