ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ച എല്ലാ നിയന്ത്രണവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്- 19 ൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ഒന്നാമത്തെ മേഖല. ഇവിടെ മെയ് 3 വരെ കർശന ലോക്ക്ഡൗണ്‍ നടപ്പാക്കും. തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട് കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. ഇവിടങ്ങളിൽ ഒരു എന്‍ട്രി പോയിൻ്റ്, ഒരു എക്സിറ്റ് പോയിൻ്റ് എന്നിവ മാത്രമാകും ഉണ്ടാവുക.
പത്തനംതിട്ട , എറണാകുളം, കൊല്ലം രണ്ടാമത്തെ മേഖല. ഇവിടെഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 നു ശേഷം സ്ഥിതി വിലയിരുത്തി ഇളവുകള്‍ നൽകും.
ആലപ്പുഴ ,തിരുവനന്തപുരം പാലക്കാട് , തൃശൂര്‍ , വയനാട് മൂന്നാമത്തെ മേഖല. ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. പൊതു-സ്വകാര്യ പരിപാടികള്‍, മറ്റ് കൂടിച്ചേരലുകള്‍ എന്നിവമെയ് 3 വരെ നിരോധിച്ചു. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. കടകള്‍, റസ്റ്റോറന്‍റുകള്‍ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാം.
കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖല.ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ അനുവദിക്കില്ല. അതിർത്തി ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത പുലർത്തും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.