കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേർ മരിച്ചു. 1334 പേർക്ക് രോഗം സ്ഥിരീകരിച്ചു.507 പേരാണ് ഇതുവരെ മരിച്ചത്. ഇതിനിടെ കൊവിഡ് രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 15000 കടന്നു. വിവധ സംസ്ഥാനങ്ങളുടെ കണക്കു പ്രകാരമാണെങ്കിൽ കൊവിഡ് ബാധിച്ചവരുട എണ്ണം 16000 ത്തിന് മുകളിലാണ്. 528 പേർ മരിച്ചെന്നാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 43 ആയി. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 2000 ത്തിലേക്ക് കടക്കുകയാണ്.
രാജസ്ഥാനിൽ ഞായറാഴ്ച 80 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1431 പേർക്കാണ് ആകെ രോഗം കണ്ടെത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യയിലെ 14 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. കർണാടകയിലെ കുടക് പോണ്ടിച്ചേരി എന്നിവിടങ്ങളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് ബാധയുടെ പകർച്ചയുടെ തോത് നിയന്ത്രിക്കാനായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന വലിയ തോതിൽ വർദ്ധിപ്പിക്കാനായെന്നും മന്ത്രാലയം വ്യക്തമാക്കി.