കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ. കൊവിഡ് ബാധിതതയായ നഴ്സിനെ അസുഖം ഭേദമാകും മുമ്പ് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു എന്നാണ് ആരോപണം. ഡിസ്ചാർജ് ചെയ്തതിന് ശേഷം വന്ന പരിശോധനാ ഫലം പൊസീറ്റീവായി . ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് ബാധ വ്യാപകമാകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായത്.
ഈ നഴ്സ് അടക്കം കൊവിഡ് ബാധിച്ച നാല് ആരോഗ്യ പ്രവർത്തകരെയാണ് ബ്രീച്ച് കാൻഡിയിൽ ഐസൊലേറ്റ് ചെയ്തിരുന്നത്. ഇവരുടെ ആദ്യത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം വരും മുമ്പെയാണ് ഇവരെ തിരികെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടത്. രണ്ടാമത്തെ പരിശോധനയിൽ ഇവരുടെ ഫലം പൊസിറ്റീവ് ആവുകയിയരുന്നു. ഹോസ്റ്റലിലെത്തിയ ഇവർ നിരവധിയാളുകളുമായി സമ്പർക്കത്തിൽ ഏർപ്പിട്ടു. ഹോസ്റ്റലിലുള്ള നഴ്സുമാർ നിരീക്ഷണത്തിലായിരുന്നു . നഴ്സ്മാരുടെ പരിശോധനാ ഫലം കൃത്യമായി മുംബൈയിലെ ആശുപത്രികൾ അറിയിക്കുന്നില്ലെന്ന് പരാതി നിൽനിൽക്കെയാണ് ബ്രീച്ച് കാൻഡിയിൽ ഇത്തരമൊരു സംഭവം അരങ്ങേറിയത്