അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 50,243 ആയി
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ സ്ഥിതി വളരെ ദയനീയമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മണിക്കൂറിനുള്ളില്‍ മാത്രം 2562 പേര്‍ മരണപ്പെട്ടു. കോവിഡ് -19 ബാധിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് അമേരിക്കയിലാണ്. 50,243 പേര്‍ ഇതിനകം മരണപ്പെട്ടു. വ്യാഴാഴ്ച (ഇന്നലെ) മാത്രം മരണപ്പെട്ടവരുടെ എണ്ണം 2,313 ആയിരുന്നു.
രോഗീവര്‍ദ്ധനാ നിരക്കിലും വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,617 ആണ്. ഇന്നലെ (വ്യാഴം) അത് 29,917 ആയിരുന്നു. അതായത് രോഗീ വര്ദ്ധനാ നിരക്കില്‍ കഴിഞ്ഞ രണ്ടുദിവസത്തെ നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം 7,700 ആണ്. രോഗികളുടെ എണ്ണത്തില്‍ വ്യാഴാഴ്ചത്തെ വര്ദ്ധനവിനെക്കാള്‍ വെള്ളിയാഴ്ചത്തെ വര്ദ്ധനവില്‍ 7,700 കൂടുതലാണ് എന്നര്‍ത്ഥം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 886,709 ആയി. 85922 പേര്‍ ഇതിനകം രോഗവിമുക്തരായി. അസുഖം ബാധിച്ചവരില്‍ 10% പേര്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചില യുഎസ് സംസ്ഥാനങ്ങൾ ഉത്പാദന-വ്യാപാര നീക്കങ്ങള്‍ ശക്തിപ്പെടുത്തി തങ്ങളുടെ സമ്പദ്‌വ്യവസ്ഥ ക്രമേണ തുറക്കാനുള്ള നീക്കം നടത്തിയതിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. നേരത്തേ, ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ചിരുന്ന ആളാണ് ഡൊണാൾഡ് ട്രംപ്.
ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 507 പേര്‍ മരണപ്പെട്ടു
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,861ആയി. 2,68,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.5,428പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ1,00025 പേര്‍ക്ക് രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. 1537 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 39,555- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 35,291പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2977 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ - 987, മസ്സാച്ചുസെറ്റ്സ് -2,360 ,ലൂസിയാന -1,599, ഇല്ലിനോയിസ് -1,688, ജോര്‍ജ്ജിയ -881 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിങ്ങ്ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 12,753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 711 പേരാണ് മരണപ്പെട്ടത്.