ലോക്ഡൗണിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു. രാജ്യത്ത് 66000 കോടി രൂപയുടെ കെട്ടിടങ്ങളും ഫ്ലാറ്റുകളുമാണ് ആവശ്യക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. വൻകിട നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖല വൻകിട നഗരങ്ങളിലാണ്കടുത്ത പ്രതിസന്ധിയെ നേരിടുന്നത്. ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്. ആവശ്യക്കാരില്ലാത്തതിനാൽ ഇവയിൽ 10 ശതമാനം പോലും വിറ്റുപോയിട്ടില്ല.
പൊതുവിൽ വെല്ലുവിളികൾ നേരിടുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഈ സാമ്പത്തിക വർഷം മുഴുവൻ സമ്പദ്‌വ്യവസ്ഥ കൂടുതൽ മന്ദഗതിയിലാകുമെന്നാണ് നിഗമനം. തൊഴിൽ, വരുമാനം എന്നിവയും പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപങ്ങളിൽ വൻഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. പൂർത്തിയായ വീടുകൾക്കായി വാങ്ങുന്നവരെ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് എളുപ്പമാകില്ല. വൻ വിലക്കിഴിവിൽ ഇവ വിറ്റഴിക്കാൻ ചില കമ്പനികൾ ആലോചിക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള നിരവധി കമ്പനികൾ ഇന്ത്യയിലേക്ക് നീങ്ങുന്നു എന്നത് ശുഭസൂചനയാണ്. ഇതുവഴി ഇൻഫ്രാസ്ട്രക്ചറിനും റിയൽ എസ്റ്റേറ്റിനും ഇന്ത്യയിൽ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.