കൊവിഡ് രോഗ പരിശോധനകൾ നടത്തുന്നതിൽ വീഴ്ചയുണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോട്ടയം ഇടുക്കി ജില്ലകളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് പ്രദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നുണ്ട് എന്നാൽ ടെസ്റ്റ് നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരീക്ഷണത്തിലുള്ളവരിടെ ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കോട്ടയം ഗ്രീൻ സോണിൽ എത്തിയതിന് ശേഷമാണ് റെഡ് സോണിലെക്ക് തിരിച്ചു പോയത്. റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ആയിട്ടില്ല. റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ രോഗ വ്യാപനം കൃത്യമായി കണ്ടെത്താമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി എല്ലാവരു സഹകരിക്കണം. അപകടകരമായ സാഹചര്യത്തിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. പൊലീസും ആരോഗ്യ പ്രവർത്തകരും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നത്. ഇവർക്ക് വേണ്ട പിന്തുണ പൊതുസമൂഹം നൽകേണ്ടതാണ്. ഏറ്റവും വേഗത്തിൽ സാധാരണ നില കൈവരിക്കാനുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു