മാനന്തവാടി കുറുക്കുൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടിൽ നിന്ന് ചെന്നൈയിൽ പോയി തിരിച്ചെത്തിയ ലോറി തൊഴിലാളിക്കാണ് രോഗം ബാധിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. ചെന്നൈയിൽ നിന്ന് എത്തിയ ഇയാൾ ക്വാറന്റൈനിൽ ആയിരുന്നു. കുടുംബാഗങ്ങളുമായി മാത്രമെ സമ്പർക്കം ഉണ്ടായിരുന്നുള്ളു. വീട്ടിൽ ഉള്ളവരെയും ഇയാൾക്കൊപ്പം ലോറിയുണ്ടായിരുന്നവരെയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നയാളുടെ ആദ്യ പരിശോധഫലം നെഗറ്റീവാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. സോണിൽ മാറ്റം വന്നാലും ഇല്ലെങ്കിലും ഓറഞ്ച് സോണിലെ ഇളവുകൾ മാത്രമാണ് ജില്ലയിൽ ഉണ്ടാവുക. പുതുതായി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേകമായി 400 സമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിനാൽ കൂടുതൽ പൊസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നുണ്ട്