കൊവിഡ് രോഗ വ്യാപനം ചെന്നൈ നഗരത്തിൽ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ മാത്രം തമിഴ്നാട്ടിൽ 231 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 174 പേരും ചെന്നൈയിലാണ്. നാല് ദിവസം കൊണ്ട് ചെന്നൈയിൽ രോഗികളുടെ എണ്ണം ഇരട്ടിയായി. ഓരോദിവസം പുതിയ കൺണ്ടെയിൻമെന്റ് സോണുകൾ നഗരത്തിൽ രൂപം കൊള്ളുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കാറ്റായ കോയമ്പേട് ഏറ്റവും പുതിയ ക്ലസ്റ്റർ. ഇവിടെ ഇന്നലെ മാത്രം 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ നഗരത്തിൽ 233 ഏക്കറിൽ പരന്നു കിടക്കുന്ന മാർക്കുന്ന മാർക്കറ്റിൽ ദിനം പ്രതി ഒരു ലക്ഷം ആളുകളാണ് വന്നു പോകുന്നത്. ഇവിടെ ചെന്നൈയിലെ ഏറ്റവും വലിയ രോഗ വ്യാപന കേന്ദ്രമായി മാറുന്നതാണ് ഏറ്റവും വലിയ ആശങ്കയുണ്ടാക്കുന്നത്. ചെന്നൈ നഗരത്തിൽ രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലെ രണ്ട് ആശുപത്രികൾ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കാണിച്ച് ആരോഗ്യ വകുപ്പിന് കത്തു നിൽകി.
മഹാരാഷ്ട്രയിൽ നിന്ന് പച്ചക്കറിയുമായി വന്ന ലോറി തൊഴിലാളിയിൽ നിന്നാണ് കോയമ്പേട് മാർക്കറ്റിൽ കൊവിഡ് പകർന്നത്. ആറ് ജില്ലകളിലേക്ക് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗം പടർന്നത്. ഇവിടെ എത്തിയ മുഴുവൻ ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുന്ന നടപടി പുരോഗമിക്കുകയാണ്. രണ്ടാഴ്ചയായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന കോയമ്പത്തൂരിലും തിരുപ്പൂരിലും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ രണ്ട് പേർക്കും, തിരുപ്പൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതിർത്തി ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.