കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസമായിരിക്കും ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്റൈനെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുള്ളതായും ചീഫ് സെക്രട്ടറി അറിയിച്ചു.
പൊതുവിൽ 14 ദിവസത്തെ ക്വാറന്റൈനാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തിലും, തുടർന്നുള്ള പരിശോധനയിൽ നെഗറ്റീവാണെങ്കിൽ വീട്ടിലും ക്വാറന്റൈൻ വേണമെന്നാണ് സർക്കാറിന്റെ നിലപാട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ്. കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തുന്നവരെ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. രോഗത്തിന്റെ ഇൻകുബേഷൻ സമയം 7 ദിവസം ആയതിനാൽ കേരളത്തിൽ എത്തിയാൽ ഇവർ ക്വാറന്റൈനിൽ പോകുമെന്നും ടോം ജോസ് അറിയിച്ചു.