വന്ദേഭാരത് മിഷന്റ ഭാഗമായി രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലെത്തും. റിയാദിൽ നിന്നും ബഹ്റിനിൽ നിന്നുമാണ് വിമാനങ്ങളാണ് പ്രവാസികളുമായി കേരളത്തിൽ എത്തുക. രാത്രി 8.30 ന് റിയാദിൽ നിന്നുള്ള വിമാനം കോഴിക്കോട് എത്തും. യാത്രക്കാരുമായി റിയാദ് കിംഗാ ഖാലിദ് വിമാനത്താവളത്തിൽ നിന്ന് വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ സമയം 8.30 ന് വിമാനം കരിപ്പൂരിൽ എത്തും.150 യാത്രക്കാരാണ് വിമാനത്തിലുള്ളത്.ഗർഭിണികൾ,രോഗികൾ, ഫൈനൽ വിസാ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരാണ് വിമാനത്തിലുള്ളത്. കൊവിഡ് ദ്രുത പരിശോധന ഇല്ലാതെയാണ് രണ്ടിടത്തു നിന്നും യാത്രക്കാർ വരുന്നത്. ഗൾഫിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് സൗദിയിലാണ്. 6000 ത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് പോകാൻ റജിസ്റ്റർ ചെയ്തിട്ടുള്ളത്. സൗദിയിൽ കർഫ്യൂ നിലനിർക്കുന്ന സാഹചര്യത്തിൽ ദമാം റിയാദ് വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സൗദിയുടെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാനാവില്ല.
പ്രാദേശിക സമയം 4.30 നാണ് ബഹ്റിനിൽ നിന്നുള്ള വിമാനം പുറപ്പെടുക. ആദ്യ സംഘത്തിൽ 174 പേരാണ് യാത്രതിരിക്കുക. യാത്രക്കാരെ തെർമൽ സ്ക്രീനിംഗിന് മാത്രമാണ് വിധേയമാക്കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലുള്ളവരെ കുന്ദമംഗലം എൻഐടി ക്യാമ്പസിലെ എംബിഎ ഹോസ്റ്റലിലായിരിക്കും ക്വാറന്റീൻ ചെയ്യുക.