അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോക്സ് ഓഫീസില്‍ വലിയ വിജയമായ 'പികു' എന്ന ബോളിവുഡ് സിനിമയുടെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. ഈ ദിവസം സഹനടന്‍ ഇർഫാൻ ഖാനെ അനുസ്മരിച്ചുകൊണ്ട് ദീപിക പദുക്കോണ്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. പികുവിന്‍റെ സെറ്റില്‍വെച്ച് പദുകോണും ഖാനും ടെന്നീസ് കളിക്കുന്ന ഹൃദയസ്പര്‍ശിയായ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ കഥാന്ത്യത്തില്‍ പികുവിനോട് റാണ യാത്ര പറഞ്ഞ് ടാക്‌സിയില്‍ തിരികെ പോകുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളായ ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗ വേളയില്‍ പലരും ഷെയര്‍ ചെയ്തിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ ദീപിക പദുക്കോണ്‍ കുറിച്ചു: 'ദയവായി തിരിച്ചുവരൂ ഇര്‍ഫാന്‍!'... ഇന്നലെ ചിത്രത്തിലെ 'ലംഗേ ഗുസര്‍ ഗയേ' എന്ന ഗാനത്തിലെ ചില വരികളും അവര്‍ കുറിച്ചിരുന്നു.
लम्हे गुज़र गये
चेहरे बदल गये
हम थे अंजानी राहो में पल में रुला दिया
पल में हसा के फिर
रह गये हम जी राहो में थोड़ा सा पानी है रंग है
थोड़ी सी छावो है “റെസ്റ്റ് ഇൻ പീസ് മൈ ഡിയർ ഫ്രണ്ട്” എന്ന് വികാരപരമായി പറഞ്ഞുകൊണ്ടാണ് ആ കുറിപ്പും അവസാനിച്ചത്.
അഭിനയ മികവുകൊണ്ട് 'പികു' വിന്റെ നെടുംതൂണായി നിന്നത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. ഒരുപക്ഷെ, ഇര്‍ഫാന്‍ അന്നേവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി വ്യത്യസ്തമായ ഒന്നായിരുന്നു 'പികു'വിലേത്.