കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരൻ മരിച്ചു. കണ്ണൂർ മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. ചെന്നൈയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ഇയാളെ കഴിഞ്ഞ ബുധനാഴ്ച പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തിലെ അണുബാധയാണ് മരണകാരണമെന്ന ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിച്ച അന്നുതന്നെ സ്രവം പരിശോധിച്ചതിൽ ഫലം നെഗറ്റീവ് ആയിരുന്നു. മുൻ കരുതലിന്റെ ഭാഗമായി ഒരിക്കൽ കൂടി സ്രവം എടുത്ത് പരിശോധിക്കും. ഈ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമെ സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കൂ. ചെന്നൈയിൽ എത്തിയ ഉടനെ ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.