മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ ഇന്നലെ എത്തിയവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ വൈകിയതായി പരാതി. ആലുപ്പഴയിൽ ട്രെയിൻ ഇറങ്ങിയവർക്കാണ് താമസം സൗകര്യം ഒരുക്കാൻ വൈകിയത്. ആലപ്പുഴ ജില്ലയിലേക്കുള്ളവർ രാത്രി 7.30 ന് എറണാകുളത്താണ് ട്രെയിൻ ഇറങ്ങിയത്. തുടർന്ന് 95 യാത്രക്കാരെ 4 കെഎസ്ആർടിസി ബസുകളിൽ ഇവരെ ആലപ്പുഴ ജില്ലാ ആശുപത്രിക്ക് മുമ്പിൽ എത്തിച്ചു. ഇവിടെ നിന്ന് അരമണിക്കൂറിന് ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടു പോയി. ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കാതെ ഇവിടെയും ഏറെ നേരം യാത്രക്കാരെ ബസിൽ ഇരുത്തി. ഇതിനിടെ ഇവർക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സ്ത്രീകളുടെ കുട്ടികളും ഗർഭിണികളും വയോധികരും അടക്കം നിരവധിയാളുകളാണ് ഇത്തരത്തിൽ ബുദ്ധിമുട്ടിലായത്.
ആലപ്പുഴ ജില്ലയിലേക്കുള്ളവര കുറിച്ച് അറിയിപ്പ് ലഭിക്കാൻ വൈകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതു കൊണ്ട തന്നെ പ്രാദേശിക തലത്തിൽ സൗകര്യം ഒരുക്കാൻ വൈകിയതെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ജാഗ്രത പോർട്ടലിൽ പേർ റജിസ്റ്റർ ചെയ്യാതെയാണ് ഇവർ കേരളത്തിൽ എത്തിയത്. ചെങ്ങന്നൂർ നഗരസഭ കണ്ടെത്തിയ നഗരത്തിലെ ഹോട്ടലുകളിലാണ് ഇവരെ താത്കാലികമായി ക്വാറന്റൈൻ ചെയ്തു.