കൊല്ലത്തെ സർക്കാർ പ്രസവാശുപത്രി വിക്ടോറിയ അടച്ചു. ഇവിടെ പ്രസവിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആശുപത്രി പൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കി. ഈ മാസം 20 ആം തീയതിയാണ് കല്ലുവാതുക്കൽ സ്വദേശിയായ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയിലെ ഹോട്ടസ്പോർട്ടുകളിൽ ഒന്നായ കല്ലുവാതുക്കലിൽ നിന്ന് എത്തിയതിനാൽ അന്ന് തന്നെ ഇവർക്ക് സ്രവ പരിശോധന നടത്തിയിരുന്നു. നെഗറ്റീവ് ആയിരുുന്ന പരിശോധന ഫലം.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇവരുടെ പ്രസവ ശുശ്രൂഷ. രണ്ടാം പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പരിശോധനാ ഫലം വന്നത്. ഇതിനെ തുടർന്ന് ആശുപത്രി അടക്കാനും ജീവനക്കാരെ ക്വാറന്റൈനിൽ ആക്കാനും തീരുമാനിച്ചു. ചികിത്സയിലുണ്ടായിരുന്ന ഗർഭിണികളെ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.