കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സ്റ്റോപ്പുകൾ കുറച്ചത്. ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിക്കുക. സ്റ്റോപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത് യാത്രക്കാരുടെ കൊവിഡ് പരിശോധന ദുഷ്കരമാകുമെന്നാണ് കേരളം റെയിൽവെ മന്ത്രാലയത്തെ അറിയിച്ചത്.
ഇതിനെ തുടർന്ന് കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിന്റെ നാല് സ്റ്റോപ്പുകൾ ഇല്ലാതാക്കി. തലശേരി വടകര കായംകുളം മാവേലിക്കര സ്റ്റേഷനുകളാണ് വേണെന്ന് വെച്ചത്. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദിയുടെയും നാല് സ്റ്റേഷനുകളും വെട്ടിക്കുറച്ചു. എറണാകുളം നിസാമുദ്ദീൻ പ്രത്യേക ട്രെയിനിന്റെ 11 സ്റ്റേഷനുകാണ് വേണ്ടെന്ന് വെച്ചത്. കൊവിഡ് പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകൾ കുറക്കാൻ കേരളം ആവശ്യപ്പെട്ടത്.