രാജ്യത്ത് ട്രെയിൻ സർവീസുകൾ തുടങ്ങുന്നതിനെതിരെ സംസ്ഥാനങ്ങൾ. ജൂൺ ഒന്നിന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ 5 സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന് കത്ത് നൽകി. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനം വരാനിരിക്കെയാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചത്. കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചിരിക്കുന്നത്. ജൂൺ 1 ന് ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കാൻ റെയിൽവെ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രമിക്-സ്പെഷൽ ട്രെയിനുകൾ ഓടുന്ന സാഹചര്യത്തിൽ സാധാരണ സർവീസ് ആരഭിക്കരുതെന്നാണ് കത്തിലെ ആവശ്യം.
അടുത്ത ഘട്ടം ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ഏതാനും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകുയും ഡൽഹിയും ഷോപ്പിംഗ് മാളുകളും ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യങ്ങൾ ഉയർന്നുവരും.