കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച അഴിയൂർ സ്വദേശി ഹാഷിമിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്ലാണ് കൊറോണ വൈറസ് ബാധിയില്ലെന്ന് കണ്ടെത്തിയത്. മരിച്ചു. വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ഇയാളെ മാഹി ആശുപത്രിയിലും തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
63 കാരനായ ഇയാൾ കഴിഞ്ഞ 17 നാണ് ഇയാൾ ഷാർജിയിൽ നിന്ന് കേരളത്തിൽ എത്തിയത്. തുടർന്ന് വടകരയിലെ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. 7 ദിവസത്തിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിൽ വെച്ച് ഇന്നലെ 3 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹിയിലെ ആശുപത്രിയിലും തുടർന്ന് തലശേരിയിലേക്കും കൊണ്ടു പോവുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലാണെന്നത് മറച്ചുവെച്ചാണ് ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഇതിനെ തുടർന്ന് മാഹി ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി. നിരീക്ഷണ വിവരം മറച്ചുവെച്ച് ആശുപത്രിയിൽ എത്തിച്ചത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു