കൊവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പിക്കൊരുങ്ങി കേരളം. ഇതിനായി രോഗമുക്തരിൽ നിന്ന് പ്ലാസ്മ ശേഖരിക്കും. അതീവ ഗുരുതരാവസ്ഥയിള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാനാകും പ്ലാസ്മ തെറാപ്പി നടത്തുക. കോവിഡ് രോഗമുക്തരിൽ പ്ലാസ്മ ദാനത്തിന് തയ്യാറാകുന്നവരെ പരിശോധിക്കും. രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ച് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് മാത്രമാകും പ്ലാസ്മ തെറാപ്പി നടത്തുകയുള്ളു.
ചികിത്സയ്ക്ക് സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും , ആശുപത്രികളിലെ എത്തിക്സ് കമ്മിറ്റിയുടെയും അനുമതി വേണം. ചികിത്സക്ക് രോഗിയുടേയോ ബന്ധുക്കളുടെയോ സമ്മതം ആവശ്യമാണ്. ആരോഗ്യ വകുപ്പിന്റെ ഈ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലാണ് പ്ലാസ്മ തെറാപ്പി നടത്തുക. പ്ലാസ്മ ചികിത്സ തുടങ്ങുന്നതോടെ കൂടുതൽ കൊവിഡ് മരണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.