മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് . ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
ആതവനാട് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി 31 കാരന്‍, ഇയാളുടെ രണ്ട് വയസുള്ള മകള്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ജൂണ്‍ ഒന്നിന് തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള ഇവരുടെ ബന്ധുവുമായാണ് ഇരുവര്‍ക്കും സമ്പര്‍ക്കമുണ്ടായത്. ജൂൺ എട്ടിന് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് 23 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടില്‍ തിരിച്ചെത്തിയ തെന്നല കുന്നല്‍പ്പാറ സ്വദേശി 44 കാരന്‍ - മെയ് 23 ന് വീട്ടിലെത്തിയ ഇയാൾ അയാൾ വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ എട്ടിന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ദുബായില്‍ നിന്ന് മെയ് 30 ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പോത്തുകല്ല് മുണ്ടേരി സ്വദേശി 28 കാരന്‍- ദുബായിൽ നിന്നുംix 1344 നമ്പർ ഫ്ലൈറ്റിൽ നാട്ടിലെത്തിയ ഇയാൾ എടപ്പാൾ ക്വാറന്റെൻ സെൻററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ എട്ടിന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരെത്തിയ തലക്കാട് വേങ്ങാനൂര്‍ പുല്ലൂര്‍ സ്വദേശി 37 കാരന്‍- അബുദാബിയിൽ നിന്നും ജൂൺ നാലിന് ഐ എക്സ് 1348 ഫ്ലൈറ്റിൽനാട്ടിലെത്തിയ ഇയാളെ നേരിട്ട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 6) ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി - കുവൈറ്റിൽ നിന്നും ജൂൺ രണ്ടിന് ഐ എക്സ് 1496 വിമാനത്തിൽ നാട്ടിലെത്തിയ ഇവർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ നാലിന് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലയില്‍ 170 പേരാണ് നിലവില്‍ മഞ്ചേരിസ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 231 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,538 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 741 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.