പാകിസ്‌താന്‍ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡയയിലൂടെ അഫ്രീദി തന്നെയാണ് രോഗബാധിതനാണെന്ന വിവരം അറിയിച്ചത്.
വ്യാഴാഴ്ച മുതല്‍ ശരീരത്തിന് സുഖമില്ലായ്‌മ തോന്നിയിരുന്നു. ശരീരമാകസലം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം കൊവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ പ്രാർത്ഥിക്കണം എന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്.
കൊവിഡ് രോഗം ബാധിതനാകുന്ന രണ്ടാമത്തെ പാകിസ്താൻ ക്രിക്കറ്റ് താരമാണ് അഫ്രീദി. പാക് മുൻ ഓപ്പണർ തൗഫീക്ക് ഉമറിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാകസ്താനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന സഫർ സർഫറാസ് രോഗം മൂലം മരണമടഞ്ഞിരുന്നു.
പാകിസ്താനിൽ ഏറ്റവും അധികം ആരാധകരുളള ക്രിക്കറ്റ് താരമാണ് അഫ്രീദി. 17 വയസിൽ ക്രിക്കറ്റിൽ അരങ്ങേറിയ അഫ്രീദി 36 പന്തിൽ സെഞ്ച്വറി കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. 40 കാരനായ അഫ്രീദി 2017 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആഭ്യന്തര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സജീവമാണ് അഫ്രീദി