നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നടന്‍റെ മരണത്തെക്കാള്‍ അദ്ദേഹത്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലെക്കാണ് വിമര്‍ശകര്‍ വിരല്‍ ചൂണ്ടുന്നത്. ബോളിവുഡിലെ പക്ഷപാതത്തെക്കുറിച്ച് പല പ്രമുഖരും ശബ്ദമുയര്‍ത്തുന്നുണ്ട്.
മലയാളത്തില്‍ നീരജ് മാധവ് അടക്കമുള്ള താരങ്ങള്‍ മോളിവുഡിലെ വിവേചനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ഹരീഷ് പേരടിയും രംഗത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയിലെ താരാധിപത്യത്തിനിരയായ തിലകനെയും സംവിധായകനെയും പരാമര്‍ശിച്ചുകൊണ്ടാണ് ഹരീഷിന്‍റെ കുറിപ്പ്.
ഹരീഷ് പേരടിയുടെ കുറിപ്പ്
സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു...
മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ...
മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ...
അതിനെ അവർ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ...
അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ...