സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ ആയിരത്തി ഇരുന്നൂറുപേരിലാണ് സര്‍വ്വേ നടത്തിയത്.
ഓരോ ജില്ലകളിലേയും തെരഞ്ഞെടുത്ത പത്തുപ്രദേശങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് പരിശോധന നടത്തിയത്.