സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച് സുപ്രീം കോടതി വിധിവന്നതോടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ അസെസ്മെന്റ് സ്കീം അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15 നകം വരും.
'ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും' വിജ്ഞാപനത്തില്‍ പറയന്നു.
അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന 12–ാം ക്ലാസ് വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം. അതേസമയം, കേരളത്തില്‍ പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നടന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഏതാനും വിഷയങ്ങളില്‍ പരീക്ഷ നടക്കാനുണ്ട്.