സ്വകാര്യ സ്കൂളുകളിലെ 60 ശതമാനത്തോളം അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കും ലളിതമായ ഒരു ഡിവിഷന്‍ (ഹരണം) പോലും ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. സെൻട്രൽ സ്ക്വയർ ഫൗണ്ടേഷന്റെ ‘സ്റ്റേറ്റ് ഓഫ് സെക്ടർ’ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ഗ്രാമങ്ങളിൽ മാത്രമല്ല ഇത്തരത്തിൽ സ്ഥിതി മോശമാകുന്നത്. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന ഏറ്റവും സമ്പന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളിൽ, എട്ടിനും 11നും ഇടയിൽ പഠിക്കുന്ന 56 ശതമാനം പേർക്ക് മാത്രമേ ക്ലാസ് 2 ലെവൽ അടിസ്ഥാന ഖണ്ഡിക വായിക്കാൻ കഴിയുന്നുള്ളു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു .
മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്വകാര്യ സ്കൂളുകൾ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ 12 കോടിയിലധികം കുട്ടികൾ സ്വകാര്യ സ്കൂളുകളിലാണ് പഠിക്കുന്നത്. ഇന്ത്യയിലെ മൊത്തം വിദ്യാർത്ഥികളുടെ 50 ശതമാനത്തോളം വരും ഇത്.
സ്വകാര്യ സ്കൂളുകളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന ഫലങ്ങളെക്കുറിച്ച് അറിയുന്നില്ലെന്നും പഠനം കണ്ടെത്തി. 60 ശതമാനം സ്വകാര്യ സ്കൂളുകളിലും ബോർഡ് പരീക്ഷ ഗ്രേഡിലേക്ക് (പത്താം ക്ലാസ്) പഠനം നീട്ടുന്നുപോലുമില്ല. അതുകൊണ്ടുതന്നെ ഈ സ്കൂളുകളുടെ ഗുണനിലവാരം നിർണ്ണയിക്കാൻ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടാണ്.
സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ ഫലങ്ങൾ വർഷങ്ങളായി കുറയുകയോ അതേപടി തുടരുകയോ ചെയ്യുകയാണ്.