കൺവാലസന്റ് പ്ലാസ്മ തെറാപ്പി (സിപി) കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നില്ലെന്ന് പഠനം. രാജ്യത്തെ പരമോന്നത മെഡിക്കൽ ബോഡിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പ്ലാസ്മ തെറാപ്പി മരണനിരക്ക് കുറയ്ക്കുന്നതിനോ, കൊവിഡ് മാരകമായി ബാധിച്ചവരില്‍ നേരിയ ശമനമെങ്കിലും ഉണ്ടാക്കുന്നതിനോ പര്യാപ്തമാല്ലെന്നാണ് 'മെഡ്രെക്സിവിൽ' പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ. ഐസിഎംആര്‍ നടത്തിയ ഈ പ്ലാസ്മ തെറാപ്പി പഠനം ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ് പഠനമാണ്.
പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തിയെകുറിച്ച് ചൈനയും നെതർലാൻഡും നടത്തിക്കൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 39 ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. പഠനത്തില്‍ 464 പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും മിതമായ തോതില്‍ മാത്രമാണ് കൊവിഡ് ഉണ്ടായിരുന്നത്.