നടി സെറീനാ വഹാബിന് കൊവിഡ്. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയയാക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. ശ്വാസ തടസ്സതുടർന്ന് സെറീനാ വഹാബിനെ മുംബെയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂലം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട്. അതേ സമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്താൽ സെറീനെയെ വീട്ടിലേക്ക് മാറ്റും. സെറീനയുടെ ഭർത്താവായ നടൻ ആദിത്യ പഞ്ചോലിക്ക് രോഗം ബാധിച്ചിട്ടില്ല. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലായ്ക അറോറ, കിരൺ കുമാർ തുടങ്ങി ഒരു ഡസനോളം താരങ്ങൾക്ക് ഇതിനകം കൊവിഡ് ബാധിച്ചിട്ടുണ്ട്.
35 ഓളം മലയാളം സിനിമകളിൽ സെറീനാ വഹാബ് വേഷമിട്ടിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ മദനോത്സവമാണ് ആദ്യ മലയാളം സിനിമ. ഓസ്കാർ ഗോസ് റ്റുവിലാണ് ഒടുവിൽ അഭിനയിച്ചത്. റിലീസ് ആകാനുള്ള ലളിതം സുന്ദരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.