കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ലണ്ടനില്‍ ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസുമായി ഏറ്റുമുട്ടി. കടുത്ത നിയന്ത്രങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വേച്ഛാധിപത്യ പ്രവണതയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ഇവിടങ്ങളില്‍ കൊവിഡ് കേസുകളും കുത്തനെ ഉയരുകയാണ്. യുകെയില്‍ ഇന്നലെമാത്രം ആറായിരത്തോളം പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലണ്ടനിലും ജർമ്മനിയിലും ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധം അനുദിനം ഉയരുന്നുണ്ട്. ഫ്രാൻസിലെ മാർസെയിലിലെ ബാർ, റെസ്റ്റോറന്റ് ഉടമകൾ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ സമരത്തിലാണ്.