കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. പ്ലാസ്മ തെറാപ്പിയുടെ ഫലപ്രദമല്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഐ സി എം ആര്‍ ഈ തീരുമാനത്തിലേക്കെത്തിയത്.
കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്നെടുക്കുന്ന പ്ലാസ്മ മറ്റൊരു രോഗിയുടെ ശരീരത്തില്‍ ഉപയോഗിച്ചുളള ചികിത്സകൊണ്ട് മരണനിരക്ക് കുറയുകയോ രോഗം മൂര്‍ഛിക്കുന്നത് തടയുകയോ ചെയ്യുന്നില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ ടാസ്‌ക് ഫോഴ്‌സില്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കൊവിഡിനെതിരെ ആദ്യം വളരെ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാരീതിയാണ് പ്ലാസ്മ തെറാപ്പി. ഐ സി എം ആര്‍ പ്ലാസ്മ തെറാപ്പിയുടെ കുറവുകള്‍ തെളിയിച്ചെങ്കിലും ഇപ്പോഴും പ്രൈവറ്റ് ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ വന്‍തുക ചിലവഴിച്ച് ഈ ചികിത്സ തുടരുന്നുണ്ട്.റാംഡെസിവിന്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം കൊറോണ മരണനിരക്ക് തടയുന്നതില്‍ രണ്ട് മരുന്നുകളും ഫലപ്രദമല്ലെന്നും ഇക്കാര്യത്തിലും സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും ഭാര്‍ഗവ പറഞ്ഞു.