ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർന്നു. കേസിലെ പരാതിക്കാരനായ ഹരികൃഷ്ണന് പണം തിരികെ കിട്ടിയതിന്റെ അടസിഥാനത്തിലാണ് കേസ് ഒത്തുതീർപ്പായത്. പണം മുഴുവൻ തിരികെ കിട്ടിയെന്ന് പരാതിക്കാരൻ വ്യക്തമാക്കി. കേസിലെ എഫ് ഐ ആർ റദ്ദാക്കാൻ പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി നൽകും.
സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന രാജശേഖരൻ അഞ്ചാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തതത്. ആറന്മുള സ്വദേശിയായ ഹരികൃഷ്ണനിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ആരോപണം.
പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല.
ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതിയില്‍ ആറന്മുള പോലീസാണ് കേസെടുത്തത്. പ്രവീണിന്‍റെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.