ഫുട്ബോൾ ഇതിഹാസം മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാദ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ സ്വകാര്യ ആശുപത്രിയായിലാണ് പ്രവേശിപ്പിച്ചത് . മറഡോണയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കടുത്ത വിഷാദ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന മറഡോണ ഭക്ഷത്തോട് വിമുഖത കാണിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ആരോഗ്യം മോശമായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണക്ക് കൊവിഡ് ബാധിച്ചെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത ഡോക്ടർമാർ തള്ളി.
അർജന്റീനിയർ ലീഗിൽ മറഡോണ പരിശീലിപ്പിക്കുന്ന ജിംനാസിയയുടെ മത്സരത്തിന് കഴിഞ്ഞ ദിവസം മറഡോണ എത്തിയിരുന്നു. എന്നാൽ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം കളിക്കളം വിട്ടു.
ഒക്ടോബർ 30 നായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ ആയതിനാൽ പിറന്നാൾ ആഘോഷം ഉണ്ടായിരുന്നില്ല. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ മറഡോണ ക്വാറന്റീനിലായിരുന്നു. രണ്ടു തവണ ഹൃദയാഘാതം സംഭവിച്ച മറഡോണ കൊവിഡ് കാലത്ത് ഹൈറിസ്ക് വിഭാഗത്തിലാണ്.