വുഹാനിൽ നിന്ന് കൊറോണ വൈറസ് വ്യാപനമുണ്ടായെന്ന വാർത്ത പുറത്തുവിട്ട മാധ്യമ പ്രവർത്തകയെ ചൈന അഞ്ച് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. കഴിഞ്ഞ മെയ്മാസത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെറ്റായ വാർത്ത പുറം ലോകത്തെത്തിച്ചെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. ഷാങ് ഹാൻ എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആറ് മാസമായി ഷാങ്ഹായിൽ വീട്ടുതടങ്കലിലായിരുന്നു ഇവരെ ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ ബോധപൂർവം ഇവർ ശ്രമിച്ചെന്നുള്ള കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. തെറ്റായ മെസേജുകളുകളും വീഡിയോകളും സമൂഹമാധ്യങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചെന്ന് ഇവർക്കെതിരായ കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചു. വിദേശ മാധ്യമങ്ങളായ ഫ്രീ റേഡിയോ ഏഷ്യ, എപോക് ടൈംസ് എന്നിവക്ക് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഭിമുഖങ്ങൾ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഭിമുഖങ്ങൾ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.