LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോബൈഡൻ മന്ത്രിസഭയിൽ രണ്ട് സുപ്രധാന വകുപ്പുകൾ ഇന്ത്യാക്കാർക്ക്?

അമേരിക്കയിൽ ജോ ബൈഡന് മന്ത്രിസഭയിൽ സ്റ്റേറ്റ് സെക്രട്ടറമാരായി പരിഗണിക്കുന്നവരിൽ  രണ്ട് ഇന്ത്യൻ വംശജരും. പൊതുജാനാരോഗ്യ വിദഗ്ധൻ വിവേക് മൂർത്തി, സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ അരുൺ മജുംദാർ എന്നിവരാണ് ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. ആരോഗ്യ സെക്രട്ടറിയായി വിവേക് മൂർത്തിയെയും ഊർജ്ജ സെക്രട്ടറിയായി അരുൺ മജുംദാറിനെയും നിയമിച്ചേക്കും. ബൈഡൻ മന്ത്രിസഭയിലെ മറ്റ് കാബിനറ്റ് മന്ത്രിമാരെ നിശ്ചയിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 

43 കാരനായ വിവേക് മൂർത്തി ബൈ‍ഡന്റെ  കോവിഡ് -19 ഉപദേശക സമിതിയുടെ കോ-ചെയർമാരിൽ ഒരാളാണ്.  അരുൺ മജുംദാർ  അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി-എനർജിയുടെ ആദ്യ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഊർജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഡന്റെ ഉപദേശകനായിരുന്നു ഇദ്ദേഹം. 

അതേ സമയം ഊർജ്ജ സെക്രട്ടറി സ്ഥാനത്തേക്ക് മുൻ ഊർജ്ജ സെക്രട്ടറി ഏണസ്റ്റ് മോനിസ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഡാൻ റിച്ചർ, മുൻ ഡെപ്യൂട്ടി സെക്രട്ടറി എലിസബത്ത് ഷെർവുഡ്-റാൻഡാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. 

നോർത്ത് കരോലിന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് സെക്രട്ടറി മാണ്ടി കോഹൻ, ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം എന്നിവരും ആരോഗ്യ സെക്രട്ടറിയുടെ പട്ടികയിലുണ്ട്

ബരാക് ഒബാമയുടെ ഭരണകാലത്ത് വിവേക് മൂർത്തി യുഎസ് സർജൻ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാൻഫോർഡിൽ ചേരുന്നതിന് മുമ്പ് ഗൂഗിളിൽ എനർജി വൈസ് പ്രസിഡന്റായിരുന്നു മജുംദാർ. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More