കൊവിഡ് പ്രാഥമിക പരീക്ഷണത്തില്‍ സംഭവിച്ച പിഴവ് അംഗീകരിച്ച് പ്രശസ്ത മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനെകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും. വാക്സിന്‍ വളരെ ഫലപ്രധമാണെന്ന പ്രസ്താവനക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പിശക് അംഗീകരിച്ചുകൊണ്ട് കമ്പനി രംഗത്തെത്തിയത്. എന്നാല്‍, പരീക്ഷണാര്‍ത്ഥികളില്‍ ചിലര്‍ക്ക് എന്തുകൊണ്ടാണ് വാക്സിന്‍ അളവ് കുറച്ച് നല്‍കിയതെന്ന് ഇതുവരെ കമ്പനി വിശധീകരിച്ചിട്ടില്ല.
സന്നദ്ധപ്രവര്‍ത്തകരില്‍ ഡോസുകളുടെ ഒന്നിലധികം കോമ്പിനേഷനുകള്‍ പരീക്ഷിച്ചു എന്ന വാദമാണ് കമ്പനി അംഗീകരിച്ചത്. മെനിഞ്ചൈറ്റിസ് വാക്സിൻ, സലൈൻ ഷോട്ട് എന്നിവ നൽകിയവരുമായി താരതമ്യപ്പെടുത്തിയാണ് ഇത്തരം പരീക്ഷണങ്ങള്‍ കമ്പനി നടത്തിയത്. വാക്സിനേഷന്റെ അവശ്യ ഡോസ് നിർണ്ണയിക്കാനും സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കാനുമായി രൂപകൽപ്പന ചെയ്ത യുകെയിലെയും ബ്രസീലിലെയും ഗവേഷകരുടെ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വാക്സിന്‍ കുറവ് നല്‍കിയ പരീക്ഷണാര്‍ത്ഥികള്‍ കൂടുതല്‍ സുരക്ഷിതരാണെന്നും, അവരില്‍ വാക്സിന്‍ 90 ശതമാനം ഫലപ്രഥമാണെന്നും ആസ്ട്രസെനെക അറിയിച്ചിരുന്നു . രണ്ട് ഡോസുകള്‍ ലഭിച്ചവരില്‍ 62 ശതമാനം മാത്രമാണ് ഫലപ്രഥമായത്. അതിനാല്‍, സംയുക്തമായി വാക്സിന്‍ 70 ശതമാനം ഫലപ്രഥമാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിദഗ്ദ പഠനങ്ങള്‍ ഇതിനെതിരാണ്.