ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. അടുത്ത ആറു മുതൽ ഏഴ് മാസത്തിനുളളിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകാമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് വാക്സിന് അനുമതി നൽകുന്നതിന്റെ അടുത്തെത്തിയെങ്കിലും പ്രതിരോധ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ അതോടൊപ്പം ഭാരത് ബയോടെക് വികസിന്‍ തുടങ്ങിയ വാക്‌സിനുകളാണ് പരിഗണയിലുള്ളത്.
അതേസമയം, കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞെന്നും മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. നിലവിൽ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.