കോഴിക്കോട്: ട്രൂകോപ്പി തിങ്ക് ഓണ്‍ലൈന്‍ മീഡിയ നടത്തിയ നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരത്തില്‍ മികച്ച ഹ്രസ്വ ചിത്രമായി മെക്സിക്കൻ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് സംവിധാനം ചെയ്ത ട്വൻ്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പ്രഖ്യാപനം നടത്തിയത്. 50,000 രൂപയും സൈനുല്‍ ആബിദീന്‍ രൂപകല്പന ചെയ്ത മെമെൻ്റോയുമാണ് പുരസ്കാരം.
'സിനിമ ഇൻ ദ ടൈം ഓഫ് കോവിഡ്" എന്ന പേരില്‍ കൊവിഡ് ലോക് ഡൌണ്‍ ശക്തമായ കാലത്ത് നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത് എന്ന് ട്രൂകോപ്പി തിങ്ക് മാനേജിംഗ് എഡിറ്റര്‍ കമല്‍ റാം സജീവ് പറഞ്ഞു. മത്സരത്തിനായി 130 സിനിമകള്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ്, ജീവിതത്തിലെ സാധാരണ കാര്യമായി മാറിയ ശേഷം കാർല എന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തെയാണ് 'ട്വൻ്റി മിസ്സിസിപ്പീസ്' എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത് എം. അജയ് കുമാർ സംവിധാനം ചെയ്ത കോമരം എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹമായി.കൊവിഡ് മഹാമാരിയെത്തുടർന്ന് ഉത്സവം നിലച്ചുപോയതു കാരണം ഒരു വെളിച്ചപ്പാട് അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അജയ് കുമാറിന് 20,000 രൂപയും മെമെൻ്റോയും സമ്മാനമായി ലഭിക്കും.