പത്തു ലക്ഷം ഡോസ് കൊവിഡ് -19 വാക്സിൻ തിരിച്ചെടുക്കാൻ ദക്ഷിണാഫ്രിക്ക സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യവാരമാണ് ദക്ഷിണാഫ്രിക്ക കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ആസ്ട്രാസെനെക്ക വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കൊവിഡിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ പ്രതിരോധിക്കാന്‍ കോവിഷീല്‍ഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു. ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കണമെങ്കില്‍ 50ശതമാനമെങ്കിലും ഫലപ്രാപ്തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നയം.
കോവിഷീല്‍ഡ് വാക്‌സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുളളതാണെന്നും വ്യക്തമാക്കിക്കൊണ്ട് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.