അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് എണ്ണവില കുറയുന്നത്. 29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 30 ശതമാനം ഇടിവാണ് അസംസ്‌കൃത എണ്ണയില്‍ ഉണ്ടായത്.
ഇന്ത്യയിൽ ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 32 ഡോളറായി. ഏകദേശം 13 ഡോളറാണ് കുറഞ്ഞത്. ഇനിയും വില ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. 1991ന് ശേഷമുളള ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ വിപണിയിലും ഇന്ധനവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.73 രൂപയായി. ഏകദേശം 24 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസല്‍ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 26 പൈസയുടെ ഇടിവോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.92 രൂപയായി. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് 85 പൈസയുടെ ഇടിവാണ് പെട്രോളില്‍ ഉണ്ടായത്. ഡീസലില്‍ 80 പൈസയുടെയും കുറവ് രേഖപ്പെടുത്തി.